ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Saturday, November 20, 2010

ഇതള്‍ വിരിയും മുമ്പേ
(യാത്ര ചോദിക്കാതെ പിരിഞ്ഞ സുഹ്രത്ത് അബ്ദുള്ള കാരാതോടിന്‍റെമീസാന്‍ കല്ലില്‍ കുറിച്ചിടാന്‍,,,,,,)
മുള്ള് വിതച്ച
ശരശയ്യയില്‍ മൊട്ടിട്ട്
കൂമ്പി നിന്ന,ദളങ്ങള്‍
പുഞ്ചിരിച്ചപ്പോള്‍
ഉന്മത്തമായ പരിമള മായിരുന്നു .

വിരിയും മുമ്പേ
നിന്നെ ഇറുത്തെടുത്തെടുത്തത്,
ജന്നാത്തിലെ ഹൂറികള്‍ക്ക്
മെത്ത വിരിക്കാനാണ്.

സമരഭേരികള്‍
മുഴങ്ങിയപ്പോള് ‍കേട്ടയാ-
ഗര്‍ജ്ജനം ഉമറിന്റേതു
തന്നെയായിരുന്നു.

നിന്‍റെ ധര്‍മ്മ
രക്തം ചിന്തിയത്,അന്ന്
ബദര്‍ ജയിച്ച
അല്‍ ഇസ്വാബയില്‍ നിന്ന്
ലേലത്തിലെടുത്ത
പടയങ്കിയിലായിരുന്നു.

നിന്‍റെ
രാജകീയ എഴുന്നള്ളിപ്പ്
കണ്ടു, നിന്നെ ആനയിക്കാന്‍
വന്ന മലാഇക്കത്തുകള്‍
അന്തിച്ചിരുന്നിട്ടുണ്ട്.

എങ്കിലും,
നീ വിരിച്ച തണല്‍
മരങ്ങളില്‍ കൂടു
കൂട്ടിയ കുഞ്ഞിക്കുരുവികളുടെ
കണ്ണീരോഴുക്ക്
ഏത് തൂവാല കൊണ്ട്ഒപ്പിയെടുക്കും....?
(രിസാല 23 ജൂലൈ 2010 )

No comments:

Post a Comment