ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Monday, November 15, 2010

ഭ്രാന്ത്
മതില്‍ കെട്ടുകള്‍ക്കുള്ളില്‍
കാല്ച്ചങ്ങലകളില്‍
തളച്ചിടപ്പെട്ട
നിന്നെ ഞാന്‍
ഭ്രാന്തനെന്ന്‍ വിളിച്ചിരുന്നു.
നീ ചെയ്ത കുറ്റം
നിന്നെപ്പോലുള്ള
ചിലര്‍ വരച്ചുകാട്ടിയ
ജീവിതമെടുത്തുടുക്കാത്താണ്.
അപ്പയോടും കുറുന്തോട്ടിയോടും
ഘോര-ഘോരമാദര്‍ശം
പ്രസംഗിച്ചതാണ്.
നിന്നെ
പഴിചാരുന്ന ഞാനോ
ആരോ എഴുതിയ
പാട്ടിനൊത്ത് തുള്ളാന്‍
പാടു പെടുകയാണ്.
വിലക്കുകള്‍ ഭേദിച്ചുള്ള നിന്‍റെ
ജീവിതയാത്ര,
അതിരുകളില്ലാത്ത
നിന്റെ സ്വാതന്ത്ര്യം
എല്ലാറ്റിനോടുമെനിക്ക
സൂയ തോന്നിത്തുടങ്ങി.
അനശ്വരതയെ
ചുംബിക്കാന്‍ വെമ്പുന്ന-
എന്റെ മനസ്സിന്റെ ‍
വിഹ്വലതകള്‍ പറയുന്നു:
"ഇനി നീയാണെന്നെ
വിളിക്കേണ്ടത് ഭ്രാന്താ..." (രിസാല ലക്കം 860 ,സെപ്ത-25 ,2009 )

No comments:

Post a Comment