ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Tuesday, January 24, 2012

ണി)ത്തൂക്കം 

അന്ന്,
ഉപ്പു കുറുക്കി
സ്വാതന്ത്ര്യം
ഊതിക്കാച്ചിയെടുത്തതും
ഗാന്ധി.

ഇന്ന്,
കുതിരക്കച്ചവടം
നടത്തി
സ്വാതന്ത്ര്യം
ഊതിക്കെടുത്തിയതും
'ഗാന്ധിത്തലകള്‍'*
തന്നെ.

*നോട്ടുകെട്ടുകള്‍
ഒരു ചത്ത കവിതയുടെ തിരക്കഥ

രം ഗം 1
കോന്ത്രമ്ബല്ലു പോല്‍
കല്ലുന്തി നില്ക്കുന്ന
പന്ചായത്തു നിരത്ത് .
കട കട ചൊല്ലി കാള
വണ്ടികള്‍ കിതച്ചു
കുതിച്ചു കയറുന്നു.
ഇടതൂര്‍ന്ന കുറ്റിച്ചെടികള്‍ ,
നാട്ടു വഴികളിലെ
അടിവയറിന്റെ എരി
പൊരിയില്‍ വിയര്‍പ്പുതുള്ളികള്‍
സിക്താണ്ഡമായ്
വളര്‍ ന്നു തുടങ്ങി.
തഴമ്ബു പിടിച്ച ബലിഷ്ട്
കരങ്ങളില്‍ ചോര
നിറത്തിന്റെ ധ്വജം
നന്നായി ഇഴുകിച്ചേര്‍ ന്നു.

രം ഗം 2

പരവതാനി കണക്കെ
പരന്നു കിടക്കുന്ന
എന്‍ എച്ച് 17.
എയര്‍ കണ്ടീഷന്‍
മുറിയിലെ റൈറ്റിങ്ങ്
ടേബിളില്‍ ,ഫില്ലറിലെ
വിയര്‍ പ്പു മഷികള്‍
വരണ്ടുണങ്ങുന്നു.
രണ്ടാമതയി മുന്തിരിച്ചാര്‍
റീഫില്‍ ചെയ്ത്
പേനയുന്തുന്നു.
സ്മൂത്തയി എന്നാല്‍
ആടിയുലഞ്ഞ് വേഗത്തില്‍
കടലാസു കഷ്ണങ്ങള്‍
തിന്നു തീര്‍ ക്കുന്നു.
അച്ചടിച്ച പേപ്പറുകള്‍ ക്ക്
വല്ലാത്ത കരിഞ്ഞ മണം .
പേന: എന്താ നിന്നെ വല്ലാതെ
നാറുന്നു..?
കടലാസ്: നീ പെറ്റ ചാപ്പിള്ളകളാ...
എന്റെ കഫന്‍ പുടവയിലിപ്പഴും
ദഹിക്കാതെ കിടപ്പാ......
ബുള്‍ഡോ'സിംഗ്'
കത്തിയെരിയുന്ന പശ്ചിമേഷ്യന്‍
വയലുകളില്‍ കന്നു പൂട്ടുന്നത്
കറ്ഷക പ്രഭുക്കളാണ്.

'ചേരി ചേരത്തവരും ' കൂടുന്നു
വിത്തിറക്കാന്‍ പൌരാണിക
വേദങ്ങള്‍ മടക്കി വെച്ച്.

നനക്ക്ക്കാന്‍ പമ്ബ്
ചെയ്യുന്നു, രക്ത-പെട്രോള്‍
പുഴകളില്‍ നിന്ന്.

കൊയ്ത്തുത്സവതില്‍ കുന്നു
കൂടുന്നു ധാന്യ
ങ്ങളേതെങ്കിലും കോണില്‍ .

വീണ്ടും വിതക്കുന്നു
വിഷ വിത്തുകള്‍
കളകള്‍ പറിച്ചിടാതെ.

(13/04/2008)