ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Tuesday, November 16, 2010

നിന്നെ പ്രണയിച്ചല്ല

നിന്‍റെ മടിത്തട്ടിലിരുന്നു
കുഴിയാനയെ
ക്കുഴിച്ചുനോക്കിയപ്പോഴും
നിന്‍റെ വിരിമാരിടത്തിലേക്ക്
നെന്മണികളെറിഞ്ഞു
കാത്ത്തിരുന്നപ്പോഴും
ഞാന്‍ നിന്നെ
പ്രണയിക്കുകയായിരുന്നെന്ന്‍,
ണ്ണുമാന്തിയന്ത്രം നിന്‍റെ
നിമ്നോന്നതങ്ങളെ
നിരപ്പാക്കിയത്
നിന്നെച്ചമയിച്ചൊരുക്കാനെന്നു,
പിക്കാസ് കിണര്‍
കുഴിച്ചത് നിന്‍റെ
സ്നേഹത്തിന്‍റെയന്തര്‍-
ധാരയളക്കാനെന്നു
നിന്‍റെ മൗനം
മന്ത്രിച്ചു കാണും.
ഇന്നെന്‍റെ ഹ്രത്തിലെ,
എന്റെ തൊണ്ടയിലെ,
എന്റെ കണ്ണിലെ
ബാഷ്പകണങ്ങളൂറ്റി-
യെടുത്തിരിക്കുന്നു.
ഭാരതപ്പുഴയിലെ നിന്‍റെ
കണ്ണീരൊഴുക്ക് വറ്റി-
ച്ചെടുത്തതു മിതേ
മാലാഖമാര്‍ തന്നെ.
ഇന്ന് ഞാനും
നീയും വരണ്ട ഭൂമി.
ഈ തരിശു നിലത്തില്‍
പ്രണയ മൊട്ടു വിരിയിക്കുന്ന
നീയെത്ര വിഡ്ഢി!
അല്ലെങ്കിലും,
ഹ്രദയഹസ്തങ്ങളില്‍
നിന്നുമെന്നോ
പ്രണയിക്കാനുള്ള പേറ്റന്റ്റ്
ഉടലുകള്‍
തീറെഴുതി വാങ്ങിയിരുന്നു ..
( രിസാല ലക്കം :862 . ഒക്ടോ 16 , 2009 )







No comments:

Post a Comment